തുടക്കത്തില്‍
കാല്‍പ്പനികം . പില്ക്കാലത്ത് അധികാര വിരുദ്ധം . പിന്നെപ്പിന്നെ
അന്തര്‍ദേശീയം . ഈവിധം വികസിതമാകുന്ന കാവ്യാവബോധത്തിലേക്കും കാവ്യ
സമീപനത്തിലേക്കും കാഴ്ചകളിലേക്കും എഴുത്തുരീതികളിലേക്കുമുള്ള സഞ്ചാരം
നിസാര്‍ ഖബ്ബാനി (Nizar Qabbani (1923-1998) യുടെ കവിതകളില്‍ കാണാമെന്നു
തോന്നുന്നു . ജീവിച്ച ജീവിതം കൊണ്ട് വലിയ മനുഷ്യസ്നേഹിയായും എഴുതിയ
കവിതകള്‍ കൊണ്ട് ലോകമെംപാടുമുള്ള വേദനിക്കുന്ന മനുഷ്യരെ
പ്രതിനിധീകരിക്കുന്ന കവിയായും ഖബ്ബാനി പരിഗണിക്കപ്പെടുന്നു.ഖബ്ബാനിയുടെ
കവിതയിലെ ചില വിശദാംശങ്ങള്‍ വിവര്‍ത്തനത്തില്‍ വിട്ടുകളഞ്ഞിരിക്കുന്നു.
തെല്ലു സ്വാതന്ത്ര്യവും എടുത്തിരിക്കുന്നു. സത്യത്തില്‍ ,വലിയ
പണ്ഡിതന്മാരും വലിയ കവികളും വലിയ വായനക്കാരുമാണ് കാവ്യ വിവര്‍ത്തനങ്ങള്‍
ചെയ്യേണ്ടത് . ഇതിലൊന്നും പെടാത്ത ഒരാള്‍ ചെയ്ത എളിയ ശ്രമമായി ഈ
വിവര്‍ത്തനത്തെ കണ്ടാല്‍ മതി .
ജറുസലം
-നിസാര്‍ ഖബ്ബാനി
ഞാന്‍ കരഞ്ഞു,
കണ്ണീര്‍ വറ്റിത്തീരും വരെ.
പ്രാര്‍ഥിച്ചു ,
മെഴുകുതിരികള്‍
ചിമ്മിപ്പോലിയും വരെ.
മുട്ടുകുത്തി ,
നിലം പൊട്ടിത്തകരും വരെ.
ഞാന്‍ ചോദിച്ചു,
മുഹമ്മദിനേയും
ഈസയേയും കുറിച്ച്.
ജറുസലം ,
പ്രവാചകന്മാരുടെ
തിളങ്ങുന്ന നഗരം .
സ്വര്‍ഗ്ഗ -ഭൂമികള്‍ക്കിടയിലെ
ഏറെച്ചെറുപാത .
എണ്ണമറ്റ
മിനാരങ്ങളുടെ
ജറുസലം ,
നീയൊരു
കൊച്ചുപെണ്കുട്ടിയാവുക,
വെന്തുപോയ
വിരലുകളുള്ളവള്‍,
വിമോഹിനി.
നിത്യകന്യകയുടെ
നഗരമേ ,
നിന്റെ കണ്ണുകളില്‍
നിറവിഷാദം.
നബി കടന്നുപോയ
തണല്‍പച്ചകള്‍ ,
ശിലാവൃതമായ തെരുവുകള്‍ ,
മസ്ജിദ്ഗോപുരങ്ങള്‍ ,
എല്ലാം മ്ളാനമയം.
കറുപ്പിലാണ്ട
നഗരമേ,
ഉദിക്കുന്ന
ഞായര്‍ദിനങ്ങളില്‍
മൃതദിവ്യകുടീരത്തില്‍
ആരു മണിമുഴക്കും?
നിരാശാനഗരമേ ,
നീറി യിടറുന്നു
നിന്‍മിഴിപ്പോളയില്‍
നിബിഡം
ഒരു മിഴിനീര്ത്തുള്ളി .
ബൈബിളിനെ
ആരു രക്ഷിക്കും ?
ഖുര്‍ ആനെ
ആരു രക്ഷിക്കും ?
ഈസയെ
ആരു രക്ഷിക്കും ?
മനുഷ്യനെ
ആരു രക്ഷിക്കും ?
ജറുസലം ,
എന്റെ സ്നേഹ നഗരമേ ,
നിന്റെ നാരകമരങ്ങള്‍ പൂക്കും .
പച്ചത്തണ്ടുകളും
പച്ചില്ച്ചില്ലകളും
ആനന്ദത്തിലാറാടി
ഉയര്‍ന്നുവരും .
നിന്റെ മിഴികള്‍
മന്ദഹസിക്കും.
നിന്റെ പവിത്രമേലാപ്പുകളിലേക്ക്
ദേശാടനക്കിളികള്‍
തിരിച്ചുവരും .
കളികളിലേക്ക്
കുട്ടികള്‍
മടങ്ങിയെത്തും .
ദീപ്തിമത്തായ
നിന്റെ തെരുവുകളില്‍
കുട്ടികളും മാതാപിതാക്കളും
കണ്ടുമുട്ടും.
ഒലീവുമരങ്ങളുടെ നഗരമേ,
സമാധാനത്തിന്റെ നഗരമേ,
എന്റെ നഗരമേ.
ജറുസലം
-നിസാര്‍ ഖബ്ബാനി
ഞാന്‍ കരഞ്ഞു,
കണ്ണീര്‍ വറ്റിത്തീരും വരെ.
പ്രാര്‍ഥിച്ചു ,
മെഴുകുതിരികള്‍
ചിമ്മിപ്പോലിയും വരെ.
മുട്ടുകുത്തി ,
നിലം പൊട്ടിത്തകരും വരെ.
ഞാന്‍ ചോദിച്ചു,
മുഹമ്മദിനേയും
ഈസയേയും കുറിച്ച്.
ജറുസലം ,
പ്രവാചകന്മാരുടെ
തിളങ്ങുന്ന നഗരം .
സ്വര്‍ഗ്ഗ -ഭൂമികള്‍ക്കിടയിലെ
ഏറെച്ചെറുപാത .
എണ്ണമറ്റ
മിനാരങ്ങളുടെ
ജറുസലം ,
നീയൊരു
കൊച്ചുപെണ്കുട്ടിയാവുക,
വെന്തുപോയ
വിരലുകളുള്ളവള്‍,
വിമോഹിനി.
നിത്യകന്യകയുടെ
നഗരമേ ,
നിന്റെ കണ്ണുകളില്‍
നിറവിഷാദം.
നബി കടന്നുപോയ
തണല്‍പച്ചകള്‍ ,
ശിലാവൃതമായ തെരുവുകള്‍ ,
മസ്ജിദ്ഗോപുരങ്ങള്‍ ,
എല്ലാം മ്ളാനമയം.
കറുപ്പിലാണ്ട
നഗരമേ,
ഉദിക്കുന്ന
ഞായര്‍ദിനങ്ങളില്‍
മൃതദിവ്യകുടീരത്തില്‍
ആരു മണിമുഴക്കും?
നിരാശാനഗരമേ ,
നീറി യിടറുന്നു
നിന്‍മിഴിപ്പോളയില്‍
നിബിഡം
ഒരു മിഴിനീര്ത്തുള്ളി .
ബൈബിളിനെ
ആരു രക്ഷിക്കും ?
ഖുര്‍ ആനെ
ആരു രക്ഷിക്കും ?
ഈസയെ
ആരു രക്ഷിക്കും ?
മനുഷ്യനെ
ആരു രക്ഷിക്കും ?
ജറുസലം ,
എന്റെ സ്നേഹ നഗരമേ ,
നിന്റെ നാരകമരങ്ങള്‍ പൂക്കും .
പച്ചത്തണ്ടുകളും
പച്ചില്ച്ചില്ലകളും
ആനന്ദത്തിലാറാടി
ഉയര്‍ന്നുവരും .
നിന്റെ മിഴികള്‍
മന്ദഹസിക്കും.
നിന്റെ പവിത്രമേലാപ്പുകളിലേക്ക്
ദേശാടനക്കിളികള്‍
തിരിച്ചുവരും .
കളികളിലേക്ക്
കുട്ടികള്‍
മടങ്ങിയെത്തും .
ദീപ്തിമത്തായ
നിന്റെ തെരുവുകളില്‍
കുട്ടികളും മാതാപിതാക്കളും
കണ്ടുമുട്ടും.
ഒലീവുമരങ്ങളുടെ നഗരമേ,
സമാധാനത്തിന്റെ നഗരമേ,
എന്റെ നഗരമേ.