പഴന്തമിഴ്
കവിത . സംഘകാലകവിത . മയില്‍ , മലമ്പുള്ള് , അന്നം , പ്രാവ് ,
കാട്ടുകോഴി , കുളക്കോഴി തുടങ്ങിയ പക്ഷികളുടെ കവിത . ആന , കരടി ,
കുരങ്ങ് , കുതിര , കാട്ടുപശു , മാന്‍ , മുയല്‍ എന്നിങ്ങനെ മൃഗങ്ങളുടെ
കവിത . കാട്ടരുവി , മലത്തടാകം ,പാറയൂറ്റുറവ , അങ്ങനെയങ്ങനെ
നീരിടങ്ങളുടെ കവിത . വേങ്ങപ്പൂ , കുറിഞ്ഞിപ്പൂ , കാന്തള്‍പ്പൂ - പൂ
പൂക്കും കവിത . തേക്ക് , അകില്‍ , ചന്ദനം , അശോകം , നാഗമരം -
മരങ്ങളില്‍ കവിത . തോല്പ്പറ , ത്മ്പോറ് , കൈവീണ , കുറുഞ്ചിയാഴ് -
സംഗീതവാദ്യോപകരണങ്ങളില്‍ കവിത . തിനക്കണ്ടം കാവല്‍ , തേനെടുക്കല്‍ ,
കിഴങ്ങു പറിക്കല്‍ , കൊയ്ത്ത് , നെല്ലുകുത്ത് - തൊഴിലിടങ്ങളില്‍ കവിത .
കുരവക്കൂത്ത് , കുറിഞ്ചിപണ് - ഗാനനൃത്തങ്ങളില്‍ കവിത . നിറയാത്ത
കുടത്തില്‍ നീര്‍തുളുമ്പും കവിത . ചിലങ്കയൊലിക്കവിത .
കാതല്‍പാട്ടുകള്‍ . വിരഹഗീതങ്ങള്‍ . യുദ്ധവര്‍ണനകള്‍ .
വാഴ്വിന്റെ പൊരുള്‍ . അരുള്‍ . തനിമ . ഇനിമ .
പഴ്ന്‍തമിഴ് കവികള്‍ - പെരുംകടുങ്കോ . കപിലര്‍ . മരുതനിളനാകന്‍ . നല്ലന്തുവനാര്‍ . കരകാണാകാവ്യപ്രപഞ്ചം . അതില്‍ നിന്നും തെല്ലെടുത്തു . എള്ളോളമെടുത്തു . പൊട്ടും പൊടിയുമെടുത്തു . മൊഴിമാറ്റിമെനഞ്ഞു . ഇത്തിരിയോളം തമിഴ്ജ്ഞാനം . അതെടുത്തു പെരുമാറി . കൂട്ടുകാരി . വീട്ടുകാരി . തമിഴ്മൊഴിയാള്‍ . കൂടെ വന്നു . ചില പുസ്തകങ്ങള്‍ - The Interior Landscape, Poems of Love and War (A.K. Ramanujan ) The Poems of Ancient Tamil – Their Mileau and their Sanskrit Counterparts ( George Hart ) The Eight Anthologies – A Study in Early Tamil Literature ( John Ralston Marr ) (Love Stands Alone -edited by M.L Thangappa ,A.R. Venkatachalapathy) ആ വഴിയും പോയി . അക്കാല ഭാഷയില്‍ നിന്ന് ഇക്കാല ഭാഷയിലേക്ക് . അക്കാല കാവ്യശില്‍പ്പത്തില്‍ നിന്ന് ഇക്കാല കാവ്യശില്‍പ്പത്ത്തിലേക്ക് . പകര്നാടി നോക്കി . ആവതും പണിയെടുത്തു . ആകാവുന്നടത്തോളം നടന്നു . എന്നിട്ടും എത്തിയില്ല . എത്തിയിട്ടും എത്താത്ത ഉയരം . പഴന്‍തമിഴ് കാവ്യങ്ങള്‍ .കാവ്യക്കൊടുമുടികള്‍ .
ഇത് . ഈ മൊഴിമാറ്റം . പിഴവുകള്‍ ഏറെയുള്ളത് . പ്റിയത്ത്തോടെ പങ്കുവെക്കുന്നു . പിഴവുകള്‍ പൊറുക്കുക.
I
തോനെ
മഴ പെയ്തു.
വൃക്ഷങ്ങള്‍
ലതകള്‍
ചരങ്ങള്‍
അചരങ്ങള്‍
പൂത്തു .
മദിച്ചു.
വൈഗ നദി.
ഇരുകരയിലും
പലപുഷ്പ നിര.
പലതരം പരിമളം
പുഷ്പങ്ങള്‍
ഉതിര്‍ന്നു .
വീണു .
ഒഴുകും നദി.
മാലയണിഞ്ഞ്
മാനിനി
മയങ്ങും പോലെ
നദി.
മധുരയെ
മാനഗരത്തെ
ചുറ്റിയണചച്
ചേലെഴും മലര്മാല്യം മാതിരി
ഒഴുകും നദി.
വൈഗയെ
വേഗവതിയെ
സ്തുതിച്ചു പാടിയവര്‍
എത്രയോ കവികള്‍.
( കവി -മരുതനിളനാകന്‍)
II
ഒരു ദിനം .
തനിയേ വരുമ്പോള്‍
' ഒന്നു നിക്കൂ '
എന്നു പറഞ്ഞ്
എത്തീ
അവന്‍
അരികില്‍ .
എന്നിട്ട്
എന്നെ
അടിമുടി
വര്‍ണ്ണിക്കാന്‍ തുടങ്ങി.
ഇത് അമ്പിളിക്കീറാണെങ്കില്‍
തേഞ്ഞേനെ .
അതല്ല ,അതിനാല്‍ നെറ്റി.
ഇത് പൂര്‍ണചന്ദ്രനാണെങ്കില്‍
കളങ്കം കാണും
അതില്ല ,അതിനാല്‍ മുഖം.
മുളന്കണയാണെങ്കില്‍
മുതിരാനിടം വേണം .
അതില്ല , അതിനാല്‍ തോളാണ്.
നീലോല്പലമാണെങ്കില്‍
നീര്‍പ്പൊയ്ക വേണം .
അതില്ല ,അതിനാല്‍ കണ്ണുകള്‍.
കുഴഞ്ഞാടുന്ന നട
തല ചായുന്നില്ല
അതിനാല്‍ മയിലല്ല,
കന്യാമണി .
മധുരം കിളിമൊഴി
എന്നാലര്‍ത്ഥമുണ്ട്
അതിനാല്‍ പൈങ്കിളിയല്ല
പെണ്കൊടി .
ഇങ്ങനെ പുകഴ്ത്തി
മെല്ലെ മെല്ലെ
അവനടുത്തു.
ഒറ്റപ്പിടിക്ക്
ആ കരുത്തന്‍
ആ കള്ളന്‍
എന്നെ
കൈക്കുള്ളിലാകിക്കളഞ്ഞു.
(കവി -കപിലര്‍ )
III
പച്ചിലത്തോപ്പില്‍
വെളിച്ചം മങ്ങി .
മലയില്‍ കാറ്റൊതുങ്ങി .
യാചകന്റെ ആശകളായി
സായാഹ്നം മാഞ്ഞു.
യാചകര്‍ക്കു നേരെ
മുഖമാട്ടുന്നവന്റെ
മനസ്സു പോലെ
മരങ്ങള്‍ ഇലകൂമ്പി .
കോപാകുലമായ
ചെമന്ന മുഖവും
കൊടും കാളിയുടെ
പെരും പല്ലു പോലുള്ള
ചന്ദ്രബിംബവും കാട്ടുന്ന
സന്ധ്യേ ,
നാലുദിക്കും നട്ങ്ങുമാറ്
കാലന്റെ കൊടും ചിരി ചിരിച്ച്
ജീവകോടികളെ
മുടിക്കാനെത്തുന്ന സന്ധ്യേ ,
എന്നെ വിറകൊള്ളിചച്
നീ വരുന്നല്ലോ .
അവളുടെ വിരഹവിലാപം കേട്ട്
ഇരുളില്‍ പ്രകാശമായി
അവന്‍ വന്നു.
അവളുടെ ദുഃഖം തീര്‍ന്നു.
അപ്പോള്‍
അന്ധത ബാധിച്ച സന്ധ്യ
ഇരുട്ടിലൊളിച്ചു.
(കവി - നല്ലന്തുവനാര്‍ )
IV
അഴകുള്ളവളേ,
മുല്ലപ്പൂം പല്ലു ള്ളവളേ ,
എന്നു വിളിച്ച്
അക്കാലം
നീയെന്നെ
ഓമനിച്ചു.
വിടവ് വീണ്
ആടും പല്ലുകള്‍ കണ്ടിട്ട്
ഇക്കാലം
നീയെന്താ ഒന്നും മിണ്ടാത്തെ ?
അഞ്ചിക്കൊഞ്ചാത്തെ ?
നെയ് പുരട്ടി
ചീകി മിനുക്കി
അഞ്ചായ് പകുത്ത്
അലങ്കരിച്ചിട്ട
മുടിയഴകിനെ
നീയെത്ര പുകഴ്ത്തി ?
ആ മുടിയഴക്
ആകെ മാറി
അലങ്കോലമായപ്പോള്‍
പ്റിയനേ ,
നീയെന്താ മിണ്ടാത്തെ ?
പുകഴ്ത്താത്തെ ?
നീരിടത്ത്തില്‍
താമരമൊട്ടു പോലെ
തിങ്ങിപ്പൊങ്ങിയ
എന്റെയിളം മുലയിണകളെ
നീയെത്ര വര്ണ്ണിച്ചു?
ഓമനിച്ചു?
നെഞ്ചില്‍
അതുങ്ങളിന്ന്
അടിഞ്ഞു കിടക്കുമ്പോള്‍
നീയെന്താ വര്‍ണ്ണിക്കാത്തെ ?
ഓമനിക്കാത്തെ?
(കവി - പെരുംകടുങ്കോ )

പഴ്ന്‍തമിഴ് കവികള്‍ - പെരുംകടുങ്കോ . കപിലര്‍ . മരുതനിളനാകന്‍ . നല്ലന്തുവനാര്‍ . കരകാണാകാവ്യപ്രപഞ്ചം . അതില്‍ നിന്നും തെല്ലെടുത്തു . എള്ളോളമെടുത്തു . പൊട്ടും പൊടിയുമെടുത്തു . മൊഴിമാറ്റിമെനഞ്ഞു . ഇത്തിരിയോളം തമിഴ്ജ്ഞാനം . അതെടുത്തു പെരുമാറി . കൂട്ടുകാരി . വീട്ടുകാരി . തമിഴ്മൊഴിയാള്‍ . കൂടെ വന്നു . ചില പുസ്തകങ്ങള്‍ - The Interior Landscape, Poems of Love and War (A.K. Ramanujan ) The Poems of Ancient Tamil – Their Mileau and their Sanskrit Counterparts ( George Hart ) The Eight Anthologies – A Study in Early Tamil Literature ( John Ralston Marr ) (Love Stands Alone -edited by M.L Thangappa ,A.R. Venkatachalapathy) ആ വഴിയും പോയി . അക്കാല ഭാഷയില്‍ നിന്ന് ഇക്കാല ഭാഷയിലേക്ക് . അക്കാല കാവ്യശില്‍പ്പത്തില്‍ നിന്ന് ഇക്കാല കാവ്യശില്‍പ്പത്ത്തിലേക്ക് . പകര്നാടി നോക്കി . ആവതും പണിയെടുത്തു . ആകാവുന്നടത്തോളം നടന്നു . എന്നിട്ടും എത്തിയില്ല . എത്തിയിട്ടും എത്താത്ത ഉയരം . പഴന്‍തമിഴ് കാവ്യങ്ങള്‍ .കാവ്യക്കൊടുമുടികള്‍ .
ഇത് . ഈ മൊഴിമാറ്റം . പിഴവുകള്‍ ഏറെയുള്ളത് . പ്റിയത്ത്തോടെ പങ്കുവെക്കുന്നു . പിഴവുകള്‍ പൊറുക്കുക.
I
തോനെ
മഴ പെയ്തു.
വൃക്ഷങ്ങള്‍
ലതകള്‍
ചരങ്ങള്‍
അചരങ്ങള്‍
പൂത്തു .
മദിച്ചു.
വൈഗ നദി.
ഇരുകരയിലും
പലപുഷ്പ നിര.
പലതരം പരിമളം
പുഷ്പങ്ങള്‍
ഉതിര്‍ന്നു .
വീണു .
ഒഴുകും നദി.
മാലയണിഞ്ഞ്
മാനിനി
മയങ്ങും പോലെ
നദി.
മധുരയെ
മാനഗരത്തെ
ചുറ്റിയണചച്
ചേലെഴും മലര്മാല്യം മാതിരി
ഒഴുകും നദി.
വൈഗയെ
വേഗവതിയെ
സ്തുതിച്ചു പാടിയവര്‍
എത്രയോ കവികള്‍.
( കവി -മരുതനിളനാകന്‍)
II
ഒരു ദിനം .
തനിയേ വരുമ്പോള്‍
' ഒന്നു നിക്കൂ '
എന്നു പറഞ്ഞ്
എത്തീ
അവന്‍
അരികില്‍ .
എന്നിട്ട്
എന്നെ
അടിമുടി
വര്‍ണ്ണിക്കാന്‍ തുടങ്ങി.
ഇത് അമ്പിളിക്കീറാണെങ്കില്‍
തേഞ്ഞേനെ .
അതല്ല ,അതിനാല്‍ നെറ്റി.
ഇത് പൂര്‍ണചന്ദ്രനാണെങ്കില്‍
കളങ്കം കാണും
അതില്ല ,അതിനാല്‍ മുഖം.
മുളന്കണയാണെങ്കില്‍
മുതിരാനിടം വേണം .
അതില്ല , അതിനാല്‍ തോളാണ്.
നീലോല്പലമാണെങ്കില്‍
നീര്‍പ്പൊയ്ക വേണം .
അതില്ല ,അതിനാല്‍ കണ്ണുകള്‍.
കുഴഞ്ഞാടുന്ന നട
തല ചായുന്നില്ല
അതിനാല്‍ മയിലല്ല,
കന്യാമണി .
മധുരം കിളിമൊഴി
എന്നാലര്‍ത്ഥമുണ്ട്
അതിനാല്‍ പൈങ്കിളിയല്ല
പെണ്കൊടി .
ഇങ്ങനെ പുകഴ്ത്തി
മെല്ലെ മെല്ലെ
അവനടുത്തു.
ഒറ്റപ്പിടിക്ക്
ആ കരുത്തന്‍
ആ കള്ളന്‍
എന്നെ
കൈക്കുള്ളിലാകിക്കളഞ്ഞു.
(കവി -കപിലര്‍ )
III
പച്ചിലത്തോപ്പില്‍
വെളിച്ചം മങ്ങി .
മലയില്‍ കാറ്റൊതുങ്ങി .
യാചകന്റെ ആശകളായി
സായാഹ്നം മാഞ്ഞു.
യാചകര്‍ക്കു നേരെ
മുഖമാട്ടുന്നവന്റെ
മനസ്സു പോലെ
മരങ്ങള്‍ ഇലകൂമ്പി .
കോപാകുലമായ
ചെമന്ന മുഖവും
കൊടും കാളിയുടെ
പെരും പല്ലു പോലുള്ള
ചന്ദ്രബിംബവും കാട്ടുന്ന
സന്ധ്യേ ,
നാലുദിക്കും നട്ങ്ങുമാറ്
കാലന്റെ കൊടും ചിരി ചിരിച്ച്
ജീവകോടികളെ
മുടിക്കാനെത്തുന്ന സന്ധ്യേ ,
എന്നെ വിറകൊള്ളിചച്
നീ വരുന്നല്ലോ .
അവളുടെ വിരഹവിലാപം കേട്ട്
ഇരുളില്‍ പ്രകാശമായി
അവന്‍ വന്നു.
അവളുടെ ദുഃഖം തീര്‍ന്നു.
അപ്പോള്‍
അന്ധത ബാധിച്ച സന്ധ്യ
ഇരുട്ടിലൊളിച്ചു.
(കവി - നല്ലന്തുവനാര്‍ )
IV
അഴകുള്ളവളേ,
മുല്ലപ്പൂം പല്ലു ള്ളവളേ ,
എന്നു വിളിച്ച്
അക്കാലം
നീയെന്നെ
ഓമനിച്ചു.
വിടവ് വീണ്
ആടും പല്ലുകള്‍ കണ്ടിട്ട്
ഇക്കാലം
നീയെന്താ ഒന്നും മിണ്ടാത്തെ ?
അഞ്ചിക്കൊഞ്ചാത്തെ ?
നെയ് പുരട്ടി
ചീകി മിനുക്കി
അഞ്ചായ് പകുത്ത്
അലങ്കരിച്ചിട്ട
മുടിയഴകിനെ
നീയെത്ര പുകഴ്ത്തി ?
ആ മുടിയഴക്
ആകെ മാറി
അലങ്കോലമായപ്പോള്‍
പ്റിയനേ ,
നീയെന്താ മിണ്ടാത്തെ ?
പുകഴ്ത്താത്തെ ?
നീരിടത്ത്തില്‍
താമരമൊട്ടു പോലെ
തിങ്ങിപ്പൊങ്ങിയ
എന്റെയിളം മുലയിണകളെ
നീയെത്ര വര്ണ്ണിച്ചു?
ഓമനിച്ചു?
നെഞ്ചില്‍
അതുങ്ങളിന്ന്
അടിഞ്ഞു കിടക്കുമ്പോള്‍
നീയെന്താ വര്‍ണ്ണിക്കാത്തെ ?
ഓമനിക്കാത്തെ?
(കവി - പെരുംകടുങ്കോ )

No comments:
Post a Comment